ശിവന്‍കുട്ടിയുടെ ഭ്രമലോകങ്ങള്‍
ജീവിതം ഒരിക്കലും വിജയങ്ങളുടെ മാത്രം കണക്കെടുപ്പല്ലെന്ന് പറഞ്ഞുതന്ന് ഒരു സിനിമക്കാരന്‍ജീവിതമിറങ്ങിപ്പോയതേയുള്ളൂ. അങ്ങനെ ലോഹിതദാസ് നിര്‍മിച്ചുതന്ന പരാജയപ്പെട്ട കഥാപാത്രങ്ങള്‍ മനസ്സിലെഉണങ്ങാത്ത മുറിപ്പാടായി ഇപ്പോഴും കുത്തിനോവിക്കുന്നുണ്ട്. അതിമാനുഷരല്ലാത്ത, പരാജയപ്പെട്ടുപോയകഥാപാത്രങ്ങള്‍ക്ക് അങ്ങനെയൊരു പ്രത്യേകതയുണ്ട്. ജീവിതത്തിലെ ഓരോ വേദനകളിലും അവരുടെ ഓര്‍മകള്‍ വന്ന്നമ്മെ മൂടിക്കളയും. എന്നാല്‍, അതിമാനുഷരായ കഥാപാത്രങ്ങളുടെ ഹാംഗ് ഓവറില്‍നിന്ന് മലയാള സിനിമ ഇനിയുംരക്ഷപ്പെട്ടിട്ടില്ല. അവര്‍ പാട്ടുപാടും; അതും ക്ലാസിക്കല്‍ സംഗീതം. നൃത്തം ചെയ്യും; അതിനാവാത്തവര്‍കൂടി അതാകും എന്ന്നടിക്കും. ആകാശത്തുകൂടി പറന്നുനടന്ന് കണ്ട വില്ലന്മാരെയൊക്കെ ഇടിച്ചു പത്തിരിയാക്കും. അവസാനം ഒരു ഗ്രൂപ്പ്ഫോട്ടോയുമെടുത്ത് പിരിയും. ഈ ചട്ടപ്പടി കലാപരിപാടികളുമായി അങ്ങനെ പറന്നു നടക്കുന്നതിനിടയില്‍ താഴെമനുഷ്യരുണ്ടെന്നും സൌകര്യങ്ങളും സാങ്കേതികവിദ്യയുമെല്ലാം പുരോഗമിച്ച കാലത്തും അവരുടെ ജീവിതം അത്യന്തംസങ്കീര്‍ണവും നിഗൂഢതകള്‍ നിറഞ്ഞതുമായി മാറിക്കൊണ്ടിരിക്കുന്നുവെന്നുമുള്ള റിയാലിറ്റി മലയാളസിനിമക്കാര്‍ മറന്നിട്ട്കാലമേറെയായി. ഈ കാലത്തിന്റെ വൈരുദ്ധ്യങ്ങളുടെയും സങ്കീര്‍ണതകളുടെയും കഥ പറയാനുള്ളകാലബോധമില്ലായ്കയില്‍ എവിടെയും നടക്കാനിടയില്ലാത്ത കഥകള്‍ നായകന്മാരുടെ ഡേറ്റിനനുസരിച്ച് പടച്ചുണ്ടാക്കുന്നസിനിമക്കാരുടെ തള്ളിക്കയറ്റമാണിപ്പോള്‍. സമതലങ്ങളുടെ നിരപ്പായ കഥ പറയുമ്പോഴും മലമടക്കുകളും അതിന്റെവന്യതയും സിനിമയുടെ കാന്‍വാസുകളില്‍ അപൂര്‍വ കാഴ്ചയായിരുന്നു. ഒരു മലകയറ്റംപോലെ രണ്ടേകാല്‍ മണിക്കൂര്‍ശ്വാസമടക്കിപ്പിടിച്ചിരുന്നു കാണുന്ന അനുഭവം പകരുന്നുണ്ട് ബ്ലെസിയുടെ 'ഭ്രമരം'. തിയേറ്റര്‍ പരിസരത്തുകൂടിഅബദ്ധത്തില്‍പോലും നടക്കാതെ മലയാളി പ്രേക്ഷകന്‍ പേടിച്ചൊതുങ്ങിക്കൂടി കഴിയുന്ന കാലമാണിത്. അതിന് ചിലകാരണങ്ങളുമുണ്ട്. അതിലൊന്ന്, മുണ്ട് മടക്കിക്കുത്തി മീശ വിറപ്പിച്ച് കാമറക്ക് വഴിമുടക്കിനിന്ന് പ്രേക്ഷകന്റെ നെഞ്ചിന്നേരെ പാഞ്ഞടുക്കുന്ന നായക വേഷധാരികളാണ്. പിന്നൊന്ന് ആളും തരവും സമയവും കാലവുമൊന്നും നോക്കാതെകോമഡി' എന്ന പേരില്‍ പെരുമകേട്ട നടന്മാര്‍തന്നെ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍. ഇങ്ങനെ എണ്ണിപ്പറയാവുന്ന വേറെകുറേ വികൃതികളും കൂടിച്ചേര്‍ന്ന് മലയാള സിനിമാ വ്യവസായത്തിന്റെ കടക്കല്‍ കത്തിവെച്ചുകൊണ്ടിരിക്കുമ്പോഴാണ് ഒറ്റസിനിമയും ഗതിപിടിക്കാതെ പോകുന്നത്. ആര്‍ത്തട്ടഹസിക്കുന്ന നായകവേഷങ്ങള്‍ ആയിരത്തൊന്നാവര്‍ത്തിച്ചതിന്റെമനംപിരട്ടലിനിടയില്‍ ഒത്തിരി കാലത്തിനുശേഷം പൊട്ടിക്കരയുന്ന നായകനെ അവതരിപ്പിക്കുന്നുണ്ട് ഈ സിനിമ. എല്ലായിടത്തും വിജയിക്കുന്നവര്‍ സിനിമയില്‍ മാത്രമേ ഉണ്ടാകു. അതിനപ്പുറത്തേക്ക് കടക്കുമ്പോള്‍ അത് ജീവിതമാകും. ജീവിതം പറയാനുള്ള ശേഷിയും ഭാവുകത്വമില്ലായ്മയുമാണ് സിനിമ കുറച്ചുകാലമായി നേരിട്ടുകൊണ്ടിരിക്കുന്നവെല്ലുവിളി. തൊഴിലില്ലായ്മ രൂക്ഷമായ ഒരു സാമൂഹിക പ്രതിസന്ധിയായ കാലത്ത് അത് കേന്ദ്രമാക്കി നിരവധി ചിത്രങ്ങള്‍മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. എണ്‍പതുകളുടെ അവസാനമിറങ്ങിയ 'നാടോടിക്കാറ്റും', 'റാജി റാവു സ്പീക്കിംഗും' പോലെ കോമഡി ട്രാക്കില്‍ സഞ്ചരിച്ച ചിത്രങ്ങള്‍ പോലും തൊഴിലില്ലായ്മയുടെ പ്രതിസന്ധികളെകാഴ്ചപ്പെടുത്തുകയായിരുന്നു. അതില്‍ പലതും ഹാസ്യത്തിനുമപ്പുറം മനസ്സില്‍ തീപ്പൊള്ളലുകള്‍ വീഴ്ത്തുന്നതുമായിരുന്നു. ഇതിപ്പോള്‍ കാലം ആഘോളീകരണത്തിന്റെതാണ്. സിനിമക്കാര്‍ക്കിടയില്‍ ഇനിയും ചര്‍ച്ചയായിട്ടില്ലാത്ത വിഷയം. അതിനൊരു മൂല്യവ്യവസ്ഥയും ഒരു പ്രത്യയശാസ്ത്രവുമുണ്ട് എന്നുകൂടി അവര്‍ തിരിച്ചറിഞ്ഞിട്ടില്ല. ജീവിതത്തിന്റെഒട്ടുമുക്കാല്‍ കോണുകളിലും പാര്‍പ്പുറപ്പിച്ച ആഗോളീകരണത്തെയും അതിന്റെ മൂല്യവ്യവസ്ഥയെയും രണ്ടുവിധത്തിലേകൈകാര്യം ചെയ്യാന്‍ കഴിയൂ. ഒന്നുകില്‍ അതിന്റെ മുന്നില്‍ വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ട് എല്ലാറ്റിനെയും അകത്തേക്ക്കൈകൊടുത്ത് കുടിയിരുത്തുക. അല്ലെങ്കില്‍ അതിനെ ആവുംമട്ട് പ്രതിരോധിച്ച് നില്‍ക്കുക.ഇതില്‍ ഏത്സ്വീകരിക്കണമെന്നതില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും എല്ലാ ജീവിതങ്ങള്‍ക്കും ആശങ്കയുണ്ട്. അവ്യക്തതയുണ്ട്. അതുകൊണ്ടാണ് അവരുടെ ഇക്കാലത്തെ എല്ലാ നിലപാടുകളും കോളജ് ഹോസ്റ്റിലിലെ കാന്റീന്‍ ചോറുപോലെപാതിവെന്ത കണക്കെ ആയിത്തീരുന്നത്. ബാക്കി വയറ്റില്‍ കിടന്നു വെന്തോളും എന്ന മട്ടില്‍ എല്ലാ ചര്‍ച്ചകളെയുംനേരിടുന്നത്. ഈ ആഗോളീകരണം ഉലക്കയാണോ പിണ്ണാക്കാണോ എന്ന് ഇനിയും തരംതിരിഞ്ഞുവന്നിട്ടില്ലെന്നുവേണംകരുതാന്‍. അതുകൊണ്ട് ഇത് നല്ലതാണെന്നും നാശമാണെന്നും ബാലാബലത്തില്‍ സംവാദങ്ങള്‍ കേള്‍ക്കാം. രണ്ടില്‍ ഒന്ന്തെരഞ്ഞെടുക്കണം എന്ന ഈ സന്ദിഗ്ധാവസ്ഥയില്‍നിന്ന് മുക്തമായ ഒരു വര്‍ഗം സത്യത്തില്‍ സിനിമക്കാര്‍ മാത്രമാണ്. അവര്‍ക്ക് മൂന്നാമതൊരു മാര്‍ഗം കൂടി സ്വീകരിക്കാം എന്നതാണ് അതിന്റെ പ്രത്യേകത.ആഗോളീകരണത്തിന്റെ മുഴുശീലങ്ങളും നെഞ്ചോട് ചേര്‍ത്തുവെച്ച് അവര്‍ക്ക് വേണമെങ്കില്‍ സിനിമയെടുക്കാം. കമല്‍ സംവിധാനം ചെയ്തിറക്കിയനിറം', 'സ്വപ്നക്കൂട്', 'മിന്നാമിന്നിക്കൂട്ടം' തുടങ്ങിയ ചിത്രങ്ങള്‍ ഇത്തരത്തില്‍ ആയിത്തീരാനുള്ള ചില ശ്രമങ്ങള്‍ ആയിരുന്നു. അവ പോസ്റ്റ് ഗ്ലോബലൈസ്ഡ് ലോകത്തിന്റെ ശീലങ്ങളെ തൊലിപ്പുറമേ സ്വീകരിക്കുമ്പോഴും ഉള്ളിന്റെയുള്ളില്‍അതിനെതിരെ എവിടെയൊക്കെയോ വിഘടിച്ചു നില്‍ക്കുന്ന കഥയും കഥാപാത്രങ്ങളും നിറഞ്ഞ സിനിമയായിരുന്നു. അതസമയം ഹിന്ദി സിനിമകള്‍ ആ മൂല്യവ്യവസ്ഥയും അത് നിര്‍മിക്കുന്ന പ്രത്യയശാസ്ത്രവും അങ്ങേയറ്റംമഹത്തരമാണെന്ന് ആണയിട്ടുപറയുന്ന ചിത്രങ്ങളുടെ ദീര്‍ഘപരമ്പരകളിലൂടെ സിനിമാ വ്യവസായത്തെപുനര്‍നിര്‍ണയിച്ചുകൊണ്ടിരിക്കുന്നു.എന്നാല്‍ ആഗോളീകരണ മൂല്യവ്യവസ്ഥയെ ആവുന്നിടത്തോളം ചെറുക്കാനുള്ളബോധപൂര്‍വമായ ശ്രമങ്ങള്‍ മലയാളത്തില്‍ ഉണ്ടായതിന് കൃത്യമായ തെളിവുകള്‍ എടുത്തുകാണിക്കാനില്ല. അത് കൂടുതലുംഉണ്ടായത് തമിഴിലെ പുതുതലമുറ സംവിധായകരിലായിരുന്നു. ആവിഷ്കാരത്തിലും പാത്രസൃഷ്ടികളിലുംകഥാഘടനയിലുമെല്ലാം വേറിട്ടുനിന്നുകൊണ്ട് അവരതില്‍ വിജയിക്കുകയും ചെയ്തു. സ്വന്തം സംസ്കൃതിയുടെവേരുപടലങ്ങളിലേക്കിറങ്ങിനിന്നുകൊണ്ട് സിനിമയുടെ വ്യാകരണത്തില്‍തന്നെ പുത്തന്‍ ഇടപെടലുകള്‍രേഖപ്പെടുത്തുകയായിരുന്നു അവര്‍ ചെയ്തത്. അതുവഴി താരം എന്ന പ്രതിഭാസത്തെ നിരാകരിക്കുവാനും അവര്‍ക്ക്കഴിഞ്ഞിട്ടുണ്ട്. ഈ മൂല്യവ്യവസ്ഥയുടെയും അത് സൃഷ്ടിക്കുന്ന സാമൂഹിക സങ്കീര്‍ണതയുടെയുംപ്രതിരോധമാകേണ്ടിയിരുന്ന സമാന്തരസിനിമകള്‍ മലയാളത്തില്‍ ചെയ്തത് തൊണ്ണൂറിലെവെള്ളപ്പൊക്കത്തിന്റെവായാടിത്തങ്ങളിലൂടെയും നിലത്തിരുന്ന് ഉണ്ണുന്നവരുടെയും ഇടിഞ്ഞുപൊളിഞ്ഞ ഇല്ലങ്ങളുടെമണ്ണിലാഴ്ന്ന തൂണുകളുടെ ഇടയിലൂടെയും മന്ദതാളത്തില്‍ കാമറ ചലിപ്പിക്കുകയായിരുന്നു. അതാണ് ഉദാത്തമെന്ന് ഇന്നുംആചാരംപോലെ വിശ്വസിച്ചുപോരുന്നവര്‍ അവാര്‍ഡുമുദ്രകള്‍ അത്തരം സിനിമകള്‍ക്ക് പതിച്ചുനല്‍കുകയും ചെയ്തു. അതിലൊന്നും, നിന്നുതിരിയാന്‍ നേരമില്ലാതെ അസ്വസ്ഥപ്പെടുന്ന സമകാലിക മലായളി ലോകത്തിന്റെനെടുവീര്‍പ്പുകളില്ലായിരുന്നു. ആ ലോകത്തിന്റെ പിന്നാമ്പുറത്ത് അലഞ്ഞുതിരിയുന്ന മനുഷ്യരുടെ അമ്പരപ്പുകളുംനിഷ്കളങ്കതയും ഇല്ലായിരുന്നു. ഇവര്‍ രാഷ്ട്രീയ ബോധത്തോടെയാണ് സിനിമയെടുക്കുന്നത് എന്ന് ഇത്രയുംകാലംവിശ്വസിച്ചിരുന്നവരാകട്ടെ നാടകസമാനമായ ചിത്രങ്ങളിലൂടെ പ്രസംഗിപ്പിച്ചു കൊല്ലുകയാണ്. കേരളത്തിന്റെ ഏറ്റവുംവലിയ പ്രതിസന്ധി മതതീവ്രവാദവും അതൊരു പ്രത്യേക മതവുമായി മാത്രം ബന്ധപ്പെട്ടതുമാണെന്ന്പറഞ്ഞുവരുത്തുവാനുമാണ് അവരിപ്പോള്‍ ശ്രമിക്കുന്നത്. പ്രതിരോധത്തിന്റെ രാഷ്ട്രീയം ചലച്ചിത്ര മാധ്യമത്തില്‍പ്രതിബദ്ധതയോടെ പ്രവര്‍ത്തിപ്പിച്ച ടി.വി ചന്ദ്രന്റെ 'ഭൂമിമലയാളത്തിലെ' പ്രണയവും നാടക മുഹൂര്‍ത്തങ്ങളുംവിലാപങ്ങള്‍ക്കപ്പുറത്തെ' തീവ്രവാദ പരിസരവും പരിശോധിച്ചാല്‍ മാത്രംമതി ഇതിനുദാഹരണം കിട്ടാന്‍.ഈ പ്രതിസന്ധിപര്‍വത്തില്‍ ഒരു മൂന്നാമിടമുണ്ട് എന്ന തിരിച്ചറിവുപോലും ഇല്ലാത്ത സിനിമകളുടെ കുത്തൊഴുക്കാണ് സമകാലിക മലയാളസിനിമയുടെ ഏറ്റവും വലിയ മനംപിരട്ടല്‍. ആഗോളീകരണവും അതിന്റെ സാങ്കേതികവിദ്യയും വ്യവസ്ഥയും ചേര്‍ന്നുസൃഷ്ടിക്കുന്ന ഈ ലോകം പഴയ പാരഡൈമായ കറുപ്പും വെളുപ്പും എന്ന ഇരട്ട കാഴ്ചയില്‍നിന്ന് വ്യത്യസ്തമാണ്. ഇരുട്ടിനും വെളിച്ചത്തിനുമിടയില്‍ ഒരുപാട് മറ്റിടങ്ങളുണ്ട് എന്ന് ബോധിപ്പിക്കുന്ന ഈ കാലത്തിന്റെ ആകുലതകള്‍പിടികൂടിയ ചെറുപ്പക്കാര്‍ നമ്മുടെ സിനിമക്ക് അന്യമാണ്. ഇവിടെ ചെറുപ്പം അഭിനയിക്കാന്‍ ചെറുപ്പക്കാരില്ലാത്ത ഒരുകാലം കൂടിയാണല്ലോ. സിനിമയുടെ തലതൊട്ടപ്പന്മാരായി വിരാജിക്കുന്നവര്‍ക്ക് ഒന്നുകില്‍ ഈ യുവതലമുറയെ തെല്ലുംപിടികിട്ടുന്നില്ല. അല്ലെങ്കില്‍ അവര്‍ ബോധപൂര്‍വം ഇവിടുത്തെ ജ്ഞാനവൃദ്ധന്മാരുടെ ക്യൂവില്‍ സീനിയര്‍ സിറ്റിസണ്‍പാസിന് അപേക്ഷയുമായി കാത്തുനില്‍ക്കുന്നു.ആഗോളീകരണമൂല്യം സിനിമയില്‍ സൃഷ്ടിക്കുന്ന മൂന്നാമിടം എങ്ങനെസമര്‍ഥമായി കൈകാര്യം ചെയ്യാം എന്ന് വൃത്തിയിലും വെടിപ്പിലും കാണിച്ചുതരുന്നുണ്ട് ബ്ലെസിയുടെ 'ഭ്രമരം'. മുണ്ടുമുറുക്കി തെറിപറഞ്ഞുറയുന്ന നായകന്മാരുടെ ഹാംഗ് ഓവറുള്ള വെറുമൊരു മോഹന്‍ലാല്‍ ചിത്രമെന്നവിശേഷണമല്ല ഈ സിനിമക്കുള്ളത്. ഒരു കഥ അസാധാരണമായ മുറുക്കത്തോടെയും ഒതുക്കത്തോടെയുംപറഞ്ഞുപോകുമ്പോഴും ഒരു സീനില്‍നിന്നും പ്രേക്ഷകനെ ഇറങ്ങിപ്പോകാന്‍ അനുവദിക്കുന്നില്ല എന്നതുമാത്രമല്ല ഈചിത്രത്തിന്റെ പ്രത്യേകത. അതില്‍ അനുദിനം വികസിച്ചു മുന്നേറിക്കൊണ്ടിരിക്കുന്ന ഈ ലോകത്തിന്റെവേഗത്തിനൊപ്പമെത്താന്‍ കഴിയാതെ അമ്പരന്നു പോകുന്ന കുറച്ചു മനുഷ്യരുടെ ഉള്‍പ്പുകച്ചിലുകളുണ്ട്.അതിശക്തമായ ഒരുകഥയുടെ ഉള്‍ഘനത്തിലൊന്നുമല്ല ഈ ചിത്രം കെട്ടിപ്പടുത്തിരിക്കുന്നത്. പോരായ്മകളുടെ ഒത്തിരി പ്രദേശങ്ങള്‍ അങ്ങനെബാക്കി കിടക്കുന്നുമുണ്ട്. പക്ഷേ, നേരത്തേ പറഞ്ഞ അത്യന്താധുനികവത്കരിക്കപ്പെട്ട ഈ ലോകത്തിന്റെ ശീലങ്ങളോട്ചേര്‍ന്നു പോകാന്‍ കഴിയാത്ത ചിലരുടെ വേദനകളായി തിയേറ്റര്‍ വിട്ടിറങ്ങുമ്പോഴും അത് ചിലതെല്ലാംബാക്കിവെക്കുന്നു.രണ്ട് ലോകങ്ങളില്‍ പാര്‍പ്പുറപ്പിച്ച മനുഷ്യരുടെ ഇടയില്‍നിന്നാണ് ബ്ലെസി കഥ പറയുന്നത്. സമയവേഗത്തിനൊപ്പം പായുന്ന, ഓഹരി വിപണിയിലെ കയറ്റിറക്കങ്ങളും മൊബൈല്‍ ഫോണിന്റെ ചാര്‍ജ് പോകലുംപരിധിക്ക് പുറത്താകലും ട്രെയിനിന്റെ സമയവുമെല്ലാം അസ്വസ്ഥപ്പെടുത്തുന്ന ഒരു കൂട്ടര്‍. സമയമാണ് അവര്‍ക്കെല്ലാം. ഒരുനിമിഷം പാഴായിപ്പോയാല്‍, ഒരു കാള്‍ മിസ് ആയിപ്പോയാല്‍ അതിന്റെ പേരില്‍ നഷ്ടത്തിന്റെ കണക്ക് പറയേണ്ടിവരുംഅവര്‍ക്ക്. അല്‍പ്പം മുമ്പ് നടന്ന കാര്യംപോലും ഓര്‍മയില്‍ സൂക്ഷിക്കാന്‍ അവര്‍ക്ക് കഴിയാറില്ല. കാരണം അതിന്റെആവശ്യം അവര്‍ക്കില്ല. പേരും നാളും മുഖവുമെല്ലാം യന്ത്രങ്ങളുടെ ഓര്‍മച്ചുറ്റില്‍ ഭദ്രമായിരിക്കുമെന്ന്വിശ്വസിക്കുന്നവരുടെ പുതുതലമുറയെ ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രം പ്രതിനിധീകരിക്കുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് കൂടെഒരേ ക്ലാസില്‍ പഠിച്ച കൂട്ടുകാരന്‍ മറ്റൊരു പേരില്‍ മുന്നില്‍ നില്‍ക്കുമ്പോഴും അയാള്‍ക്ക് തിരിച്ചറിയാനാവുന്നില്ല. ഒന്നുംഓര്‍ത്തുവെക്കാനോ ഓര്‍ത്തോര്‍ത്തിരിക്കാനോ കഴിയാത്തവിധം അയാളുടെ ദിവസങ്ങളെ സംഭവങ്ങളുടെ കുത്തൊഴുക്ക്നിയന്ത്രിക്കുന്നുണ്ട്. മകളുടെയും ഭാര്യയുടെയും ആവശ്യങ്ങള്‍പോലും ഓര്‍ത്തുവെച്ച് നിവര്‍ത്തിക്കാന്‍ അയാള്‍ക്ക്കഴിയുന്നില്ല. ഐ.ടി രംഗത്തും ഓഹരി രംഗത്തും ജോലിചെയ്യുന്ന യുവനിരയുടെ പിരിമുറുക്കവും അവരുടെജീവിതശൈലിയും മൂല്യവ്യവസ്ഥയും നിര്‍മിക്കുന്ന ആശങ്കകളും ഇന്ന് ആരോഗ്യ മാസികകളുടെ പതിവ് ചര്‍ച്ചയായിമാറിയിട്ടുണ്ട്്. അത് നാളത്തെ പൊതു ചര്‍ച്ചയായി വികസിക്കാനിരിക്കുന്നേയുള്ളു. ഇവരുടെ ലോകം നാളെസാംസ്കാരിക ലോകത്തിന്റെ മുഖ്യ വിഷയങ്ങളില്‍ ഒന്നായി മാറുമെന്നുറപ്പാണ്.അതേസമയം വികസനത്തിന്റെനെരിപ്പാച്ചില്‍ പാഞ്ഞുചെല്ലാത്ത മറ്റൊരു ലോകവും ഇവിടെയുണ്ട്. മൊബൈല്‍ ഫോണിന് റേഞ്ചില്ലാത്ത, മര്യാദക്ക്സഞ്ചരിക്കാന്‍ റോഡുപോലുമില്ലാത്ത മറ്റൊരു ലോകം. അവിടെനിന്നാണ് നായകനായ ശിവന്‍ കുട്ടിയെ ബ്ലസികോയമ്പത്തൂര്‍ നഗരത്തിന്റെ തിരക്കിലേക്ക് കൂടുതുറന്നുവിടുന്നത്. ജീവിതത്തിലെ നിമിഷങ്ങള്‍ അപഹരിക്കുന്നസാങ്കേതികവിദ്യയുടെ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ അയാളുടെ ജീവിതത്തില്‍ ഇപ്പോഴും ഭൂതകാലം വിട്ടുപിരിയാതെനില്‍പ്പുണ്ട്. പള്ളിക്കൂടക്കാലത്ത് ചെയ്യാത്ത തെറ്റിന് ഏറ്റുവാങ്ങേണ്ടി വന്ന ജയില്‍ ശിക്ഷയും തലയില്‍ പതിഞ്ഞ കുറ്റവാളിഎന്ന ലേബലും അയാളുടെ ലോകത്തില്‍ മാത്രമേ ഇപ്പോഴും ആദ്യദിവസംപോലെ മായാതെ നില്‍ക്കുന്നുള്ളു. ആ തെറ്റിലെമുഖ്യ പ്രതികളായ അയാളുടെ കൂട്ടുകാര്‍ അതെന്നേ മറന്നു കഴിഞ്ഞു. അവര്‍ അന്ന് പഠിച്ച പാട്ടിന്റെ വരികള്‍ പോലുംഅയാള്‍ക്ക് മറന്നുപോകുന്നില്ല. ആരുടെയും നമ്പരുകള്‍ അയാള്‍ എഴുതി സൂക്ഷിക്കുന്നില്ല. എവിടെയും അയാള്‍ അത് സേവ്ചെയ്ത് വെക്കുന്നില്ല. എപ്പോള്‍ വേണമെങ്കിലും മാഞ്ഞു പോകാവുന്ന കൈവെള്ളയിലെ വെറും എഴുത്തില്‍ അയാള്‍നമ്പറുകള്‍ സേവ് ചെയ്ത് വെക്കുന്നു. അത് മായുന്നതിന് മുമ്പ് ഹൃദിസ്ഥമാകുമെന്ന ഉറപ്പ് അയാള്‍ക്കുണ്ട്. അത്ശിവന്‍കുട്ടിയുടെ ഒരു ശീലം പോലുമാണ്. ഭൂതകാലം അയാളെ ഓരോ ഉറക്കിലും അയാളെ പിന്തുടരുന്നുണ്ട്. അത് ഒരുഉന്മാദത്തിന്റെ നിലയിലേക്കുവരെ എത്തിക്കുന്നു. കാലില്‍ ചുറ്റിയ പാമ്പുപോലെ ചുഴറ്റിയെറിഞ്ഞിട്ടും പോകാതെനില്‍ക്കുന്ന ഓര്‍മകള്‍ ഇല്ലാതിരിക്കുന്നത് ഈ ലോകത്തിന്റെ വേഗഭാഷയോടിണങ്ങി ജീവിക്കാന്‍ എത്രമാത്രംആവശ്യമാണെന്നും ഓര്‍മകള്‍ എത്രമാത്രം അനാവശ്യമാണെന്നും ശിവന്‍കുട്ടിയെന്ന കഥാപാത്രത്തിലൂടെ ബ്ലസിമുതിരുന്നുണ്ട്. ഇക്കാലത്തിന്റെ ഗണിതവും വ്യാകരണവും മനസ്സിലായിത്തുടങ്ങിയ ഒരു കഥാകാരനെയുംസംവിധായകനെയും ബ്ലസി സ്വയം സൂചിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഭൂതകാലത്തിലെ തെറ്റുതിരുത്തിപ്പറയിക്കാനായികൂട്ടുകാരുമായി പോകുന്ന ശിവന്‍കുട്ടിയുടെ യാത്രയില്‍ റോഡും സഞ്ചരിക്കുന്ന വാഹനങ്ങളും കഥാപാത്രങ്ങളായിമാറുന്നുണ്ട്. അചേതനങ്ങളെ കഥാപാത്രങ്ങളാക്കുന്നതിന്റെ രസക്കൂട്ട് സമര്‍ഥമായി ബ്ലസി കാഴ്ചവെക്കുന്നു. അതിവേഗപാത വേണമെന്ന് വാദിച്ചുകൊണ്ടിരിക്കുന്ന സമയം കൂടിയാണിത്. രൌദ്ര സൌന്ദര്യം മഞ്ഞുമൂടിക്കിടക്കുന്ന, ഉരുള്‍പൊട്ടുമ്പോള്‍ മാത്രം വാര്‍ത്തകളില്‍ നിറയുന്ന ഹൈറേഞ്ചിന്റെ കിഴുക്കാം തൂക്കായ കാട്ടുപാതകളില്‍ അതിവേഗകാറുകളും ഹൈടെക് വാഹനങ്ങളുമൊന്നും ഫലപ്രദമല്ല. അവിടുത്തെ പരുക്കന്‍ ജീവിതങ്ങള്‍ പോലെ അവരുടെവാഹനവും പരുക്കനായ ജീപ്പാണ്. ഒരു വില്ലന്റെ ഭാവത്തോടെ കടന്നുവരുന്ന കഥാപാത്രത്തിന്റെ രൂപത്തില്‍ ജീപ്പ്രൂക്ഷമായി പ്രേക്ഷകനെ ഞെട്ടിപ്പിക്കുന്നുമുണ്ട്.കോയമ്പത്തൂരില്‍നിന്ന് ശിവന്‍കുട്ടിയുടെ നാട്ടിലേക്കുള്ള യാത്രയില്‍വ്യത്യസ്തമായ രണ്ട് ജീവിതപരിസരങ്ങളുടെ ഏറ്റുമുട്ടല്‍ നടക്കുന്നുണ്ട്. വൃത്തിയെക്കുറിച്ചുള്ള ഏറ്റവും വ്യാജമായസങ്കല്‍പ്പങ്ങളെ പലയിടത്തും ഖണ്ഡിക്കുന്നുമുണ്ട്. പഴഞ്ചന്‍ ബസിലുള്ള യാത്രക്കിടയില്‍ പരിചയപ്പെട്ട നാടന്‍ കുട്ടികൊടുക്കുന്ന പേരക്ക തിന്നാന്‍ കൂട്ടാക്കാത്ത ഉണ്ണികൃഷ്ണന്‍ വിശപ്പ് വയറിനെ ആക്രമിക്കുമ്പോള്‍ അത് സ്വീകരിക്കാന്‍നിര്‍ബന്ധിക്കപ്പെടുന്നുണ്ട്. നാഗരികതകളുടെ പൊങ്ങച്ചങ്ങള്‍ കെട്ടറ്റുവീഴുക വിശപ്പ് എന്ന സൂപ്പര്‍ റിയാലിറ്റിക്കുമുന്നലാണല്ലോ. ഉറക്കം അസ്വസ്ഥപ്പെടുത്തുമ്പോള്‍ വിലകുറഞ്ഞതും വൃത്തികെട്ടതുമായ ലോഡ്ജില്‍ ഉറങ്ങാനും അവര്‍നിര്‍ബന്ധിതരാവുന്നുമുണ്ട്. പക്ഷേ, ജീപ്പ് ഡ്രൈവറായ ശിവന്‍കുട്ടിക്ക് അതൊന്നും അപരിചിതമോ അസ്വാസ്ഥ്യമോ ആയിഅനുഭവപ്പെടുന്നില്ല. അതെല്ലാം അയാളുടെ സ്ഥിരാനുഭവങ്ങളാണ്. നഗരത്തിന്റെ കെട്ടുപാടുകളില്‍നിന്ന് മോചിതരായിഎന്നുറപ്പുവരുന്ന നേരത്താണ് അവരുടെ യാത്ര ഒരു പിക്നിക് പോലെയായി മാറുന്നത്. 'ഈ ഫോണും വലിച്ചെറിഞ്ഞ്കുറച്ചു ദിവസം എങ്ങോട്ടെങ്കിലും പോയാല്‍ മതി' എന്ന് പറഞ്ഞുപോകുന്നവരുടെ മാനസികാവസ്ഥയിലാണ് അവര്‍എത്തിച്ചേരുന്നത്. വരിഞ്ഞുമുറുക്കിയ നഗര ജീവിതത്തില്‍നിന്ന് രക്ഷപ്പെട്ടതില്‍ ആശ്വാസം കൊള്ളുന്നവരായി അവര്‍തീരുന്നു. പക്ഷേ, ക്ലൈമാക്സില്‍ വല്ലാതെ പതറിപ്പോയ ചിത്രമായിത്തീരുകയാണ് 'ഭ്രമരം'. അതിനാടകീയത ഭാവതീവ്രതകെടുത്തിക്കളഞ്ഞതിന്റെ കുറ്റം ചെറുതല്ല. സ്വന്തം മണ്ണില്‍ ഉറച്ചുനില്‍ക്കാനിഷ്ടപ്പെടുന്ന ശിവന്‍കുട്ടിയെകഥാപാത്രമാക്കുമ്പോള്‍ പൂവുകള്‍ തോറും പാറി നടക്കുന്ന 'ഭ്രമരം' (വണ്ട്) എന്ന് എന്തിനീ ചിത്രത്തിന് പേരിട്ടു എന്ന്ഇനിയും മനസ്സിലാകുന്നില്ല. കഥയുടെയും പാത്രസൃഷ്ടിയുടെയും സീനുകളുടെയും പല അംശങ്ങളിലും കണ്ടുമറന്ന നിരവധിസിനിമകളെ ഈ ചിത്രം ഓര്‍മിപ്പിക്കുന്നുണ്ട്. 'താഴ്വാര'വും 'കന്മദ'വും 'രസതന്ത്ര'വും രാംഗോപാല്‍ വര്‍മയുടെ 'റോഡുംഹെന്റി ജോര്‍ജ് ക്ലോസോവിന്റെ 'വേജസ് ഓഫ് ഫിയറും' പലയിടത്തും മണക്കുന്നു. ഭൂമികയുടെയും മോഹന്‍ലാലിന്റെമകളായി അഭിനയിച്ച കുട്ടിയുടെയും അഭിനയം ഒരു റോഡ് യാത്രയിലെ ഗട്ടര്‍ അനുഭവമായിത്തീരുന്നുമുണ്ട്. പക്ഷേ, ആതെറ്റുകള്‍ പൊറുത്തുകൊണ്ട് രണ്ടേകാല്‍ മണിക്കൂര്‍ തിയേറ്ററില്‍ കണ്ടിരിക്കാന്‍ കഴിയുന്നു എന്നത് ചില്ലറ കാര്യമല്ലഇക്കാലത്ത്. ഒരു പാട്ടുസീനില്‍ ഒഴികെ മറ്റൊരിടത്തും കാഴ്ചക്കാരന് മൂത്രശങ്ക ശമിപ്പിക്കാന്‍ പുറത്തിറങ്ങണമെന്ന്തോന്നാതിരിപ്പിക്കാന്‍ ബ്ലസിക്കായി. ഈ ചിത്രം സമീപകാല സിനിമകളില്‍നിന്ന് വേറിട്ട് നില്‍ക്കുന്നതും ഇവിടെയാണ്. ചിരപരിചിതമായ വഴികളിലൂടെയല്ലാതുള്ള അവതരണം പുതിയ അനുഭവംതന്നെയാണ്. അജയന്‍ വിന്‍സന്റിന്റെ കാമറസംവിധായകന്റെ മനസ്സിനൊപ്പം നില്‍ക്കുന്നു.അതിമാനുഷ കഥാപാത്രങ്ങള്‍ തന്റെ കരിയറിനെ എങ്ങനെ നശിപ്പിച്ചു എന്ന്തിരിഞ്ഞ് ചിന്തിക്കാന്‍ ഈ ചിത്രം മോഹന്‍ലാലിന് നിരവധി അവസരങ്ങള്‍ നല്‍കുന്നുണ്ട്. മലയാളി മനസ്സിന്റെവിഹ്വലതകള്‍ നിറഞ്ഞ കഥാപാത്രങ്ങള്‍ പകര്‍ത്താനുള്ള ശേഷി ഇപ്പോഴും ഈ നടനില്‍ ഭദ്രമായി ശേഷിക്കുന്നുണ്ട്. സുരേഷ്മേനോന്‍ അവതരിപ്പിക്കുന്ന ഉണ്ണികൃഷ്ണനും വി.ജി. മുരളീകൃഷ്ണന്‍ അവതരിപ്പിക്കുന്ന ഡോക്ടറും ഒരുപാട് പ്രതീക്ഷനല്‍കുന്നു. തടി കേടാവുന്നത് തടഞ്ഞാല്‍ മുരളീകൃഷ്ണന് മലയാളത്തില്‍ നല്ല കുറേ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍കഴിയുമെന്നുറപ്പ്. അത് മോഹന്‍ലാലിനും ബാധകമാണ്. ' ' '
Subscribe to:
Post Comments (Atom)
No comments:
Post a Comment