ദേശീയ അവാര്‍ഡിലെ നാവുളുക്ക്


പണ്ട് ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിക്കുന്ന കാലത്തെ കഥയാണ്. നാവിന്റെ കെട്ടുപാടില്ലാതെ പല സ്ഥലത്തിന്റെയും പേരുകള്‍ഉച്ചരിക്കാന്‍ കഴിയാത്തതിനാല്‍ അവര്‍ എല്ലാറ്റിനെയുമങ്ങ് ചുരുട്ടിക്കെട്ടി. അങ്ങനെ മംഗലാപുരം മാംഗ്ലൂര്‍ ആയി. തിരുച്ചിറപ്പള്ളി എന്ന തൃശãിനാപ്പള്ളി വാലുപോയ പല്ലിപോലെ ട്രിച്ചിയായി. തിരുവനന്തപുരത്തെ വരിഞ്ഞുകെട്ടിട്രിവാന്‍ട്രമാക്കിയെടുത്തു. തലശേãരിയുടെയും കൊല്ലത്തിന്റെയുമൊക്കെ കഥ പറയുകയേ വേണ്ട. നാവുളുക്കാതെമൊഴിയാന്‍ കഴിയാത്തതിനാല്‍ കോഴിക്കോടിന്റെ പേര് കാലിക്കറ്റായി. ആലപ്പുഴ എന്തോ പീപ്പി പോലെ ആലപ്പീയുമായി.
വീണ്ടുമീ ബ്രിട്ടീഷ്രാജ് ഓര്‍മ വന്നത് കഴിഞ്ഞ ദിവസം പത്രസമ്മേളനം നടത്തി ദേശീയ അവാര്‍ഡ് പ്രഖ്യാപിക്കാന്‍പാടുപെടുന്ന ജൂറി ചെയര്‍മാന്‍ രമേശ് സിപ്പിയെ കണ്ടപ്പോഴാണ്. കൂട്ടത്തില്‍ ഒത്തിരി പറഞ്ഞുപഴകിയ നമ്മുടെ തനിനാടന്‍ കഥയും ഓര്‍മ വന്നു. സൈക്കിളില്‍ ലോഡ് കയറിപ്പോയവനെ പിടിച്ച പോലീസുകാരന്റെ അക്ഷരജ്ഞാനത്തിന്റെകഥ. ദൃഷ്ടദ്യുമ്നന്‍ എന്ന് പറയാനോ എഴുതാനോകഴിയാത്തതിനാല്‍ ബാബു എന്ന് നാമകരണം ചെയ്ത് ചരിത്രംസൃഷ്ടിച്ച പോലീസുകാരന്റെ കഥ. പില്‍ക്കാലത്ത് കഥയ്ക്ക് ഒരു ടിന്റുമോന്‍ തര്‍ജമ വന്നതും ഓര്‍ത്തുപോയി. ജനിച്ചത് ചെക്കോസ്ലോവാക്യയിലാണെന്ന് വീമ്പടിച്ച ടിന്റുമോന്‍ടീച്ചറെ പറ്റിച്ച് ഗോവയിലെത്തിയ കഥ.
ഇത്രയും തിരക്കിട്ട് ഇതെല്ലാം ഓര്‍മിക്കാന്‍ കാരണം ഏറ്റവുംമികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് 'കുട്ടിസ്രാങ്കി'ന്പ്രഖ്യാപിക്കാന്‍ രമേശ് സിപ്പി പെട്ട പാട് കണ്ടിട്ടാണ്. അത്കണ്ടപ്പോള്‍ 'കൃഷ്ണമൂത്രി' എന്നു വിളിച്ച 'വിയറ്റ്നാംകോളനി'യിലെ കെ.പി..സി ലളിതയെയും ഓര്‍മവന്നു. കുട്ടിസ്രാങ്ക് 'സ്രാങ്ക്' ആണോ 'ശ്രാങ്ക്' ആണോ എന്നായിരുന്നുസിപ്പി സായിപ്പിന്റെ സംശയം. മുന്നിലിരുന്ന പത്രക്കാരില്‍ഒരാള്‍ spelling പറഞ്ഞുകൊടുക്കുന്നതും കേട്ടു. ഇന്ത്യയിലെന്നല്ല ലോകത്തുള്ളവരെല്ലാം അനായാസം വിളിച്ചു പരി
ചയിച്ച 'റസൂല്‍ പൂക്കുട്ടി' എന്ന പേര് ഒന്ന് ഒപ്പിച്ചുപറയാന്‍ അങ്ങോര് പെട്ട പാട് ചില്ലറയായിരുന്നില്ല. അതിനേക്കാള്‍ മൂപ്പര്‍ പെട്ടു പോയത് റസൂല്‍ പൂക്കുട്ടിക്ക് മികച്ചശബ്ദലേഖനത്തിനുള്ള അവാര്‍ഡ് കിട്ടിയ ചിത്രത്തിന്റെ പേര് പറയാനാണ്. 'കേരാാാാല.... വര്മ.... പസസ്സി റജ'. പത്രസമ്മേളനം നടത്തുമ്പോള്‍ മേശപ്പുറത്ത് ഗ്ലാസില്‍ വെള്ളം വെക്കുന്നതിന്റെ ഗുട്ടന്‍സ് ഇപ്പോഴാണ് പിടികിട്ടിയത്. സംഭവംകേരളവര്‍മ്മ പഴശãിരാജ'യാണ്. വയനാടന്‍ കാടുകളില്‍ കമ്പനിപട്ടാളം പോലും ഇത്രയും കഷ്ടപ്പെട്ടിട്ടില്ല എന്ന് പഴയകളക്ടര്‍ ബാബറുടെ രേഖകളോ ലോഗന്റെ മലബാര്‍ മാന്വലോ പരിശോധിച്ചാല്‍ മാന്യവായനക്കാര്‍ക്ക് മനസ്സിലാവും.
ഇത്രയും എടങ്ങേറായ കക്ഷിക്ക് അനായാസം പറയാന്‍ കഴിയുന്ന ഒരേയൊരു പേരേ ഇക്കുറി അവാര്‍ഡിന് വന്നചിത്രങ്ങളില്‍ ഉണ്ടായിരുന്നുള്ളു. 'പാാ'. അതുകൊണ്ട് ദൃഷ്ടദ്യുമ്നനനെ ബാബുവാക്കിയ പോലീസുകാരനെപ്പോലെചെക്കോസ്ലോവാക്യയെ ഗോവയാക്കിയ ടിന്റുമോനേപ്പോലെ സിപ്പി സാര്‍ മികച്ച നടനെ പ്രഖ്യാപിച്ചപ്പോള്‍ പറഞ്ഞുപരിശീലിച്ച 'അമിതാഭ് ബച്ച'നെന്നും 'പാാ' എന്നുമൊക്കെ തട്ടിവിട്ടു. അതല്ലാതെ 'മമ്മൂട്ടി' എന്നും 'പാലേരി മാണിക്യം ഒരുപാതിരാക്കൊലപാതകത്തിന്റെ കഥ' എന്നുമൊക്കെ പറഞ്ഞൊപ്പിക്കണമെങ്കില്‍ അടുത്ത അവാര്‍ഡ് കമ്മിറ്റി നിലവില്‍വന്നാലും കഴിയുമായിരുന്നില്ല.
' തല്ലാതെ മമ്മൂട്ടിയോടുള്ള വിരോധം കൊണ്ടൊന്നുമല്ല അങ്ങേര്‍ക്ക് അവാര്‍ഡ്കൊടുക്കാതിരുന്നതെന്ന് പ്രിയപ്പെട്ട മമ്മൂട്ടി ഫാന്‍സുകാര്‍ വിശ്വസിക്കുക എന്നപേക്ഷിക്കുന്നു. മംഗലശേãരി നീലകണ്ഠന്‍മട്ടില്‍ നീട്ടിപ്പിടിച്ച് സിനിമക്ക് പേരിട്ട് തിയേറ്ററിലെ പരസ്യബോര്‍ഡിലെ അക്ഷരങ്ങള്‍ അടുത്ത തിയേറ്ററില്‍നിന്ന്കടംവാങ്ങിക്കുമ്പോള്‍ രഞ്ജിത്തിനെപ്പോലുള്ളവര്‍ ചതി മനസ്സില്‍ കണ്ടു കാണില്ല.
അവാര്‍ഡിന് പരിഗണിക്കപ്പെട്ട് മുന്നില്‍ വന്ന ചിത്രങ്ങളില്‍ എത്രയെണ്ണം ജൂറി ചെയര്‍മാനും അംഗങ്ങളും കണ്ടിട്ടുണ്ട്എന്ന കാര്യത്തില്‍ സംശയമുണ്ട്. കുട്ടിസ്രാങ്കില്‍ മുഴത്തിന് മുഴം പറയുന്ന പേരാണ് 'കുട്ടിസ്രാങ്ക്' എന്നത്. മലയാളമറിയാത്തവര്‍ക്കായി അതിന് സബ്ടൈറ്റിലും ഉണ്ടായിരുന്നു. പഴശãിരാജയുടെ കാര്യവും അതുതന്നെ. എന്നിട്ടുംഉച്ചരിച്ചപ്പോള്‍ അധോവാ
യു പോയെങ്കില്‍ അങ്ങോരിതൊന്നുംകണ്ടിട്ടില്ല എന്നു മനസ്സിലാക്കാന്‍ വലിയ സേതുരാമയ്യര്‍ സി.ബി.ബുദ്ധിയൊന്നും വേണ്ട.
രമേശ് സിപ്പി നമ്മുടെ സിപ്പി പള്ളിപ്പുറത്തിന്റെആരെങ്കിലുമാണോ എന്ന് ആരോ ചോദിക്കുന്നത് കേട്ടു. മൂപ്പരാള്പുലിയാണ് രാംഗോപാല്‍ വര്‍മ്മ വിചാരിച്ചിട്ടും ബച്ചനുംമോഹന്‍ലാലുമൊക്കെ ആഞ്ഞുപിടിച്ചിട്ടും പുനപ്രക്ഷേപണംഅസാധ്യമായ 'ഷോലേ'യുടെ സംവിധായകന്‍. ഷാന്‍ പോലുള്ളസിനിമകളിലൂടെ അമിതാഭ് ബച്ചനെ വളര്‍ത്തിയെടുത്തയാള്‍. അങ്ങോര് വോട്ടു മറിച്ചു വില്‍ക്കാന്‍ ഇതെന്താ ബി.ജെ.പിയുടെകേരള ഘടകമോ?
മമ്മൂട്ടിയുടെ അഭിനയ ജീവിതത്തില്‍ ദേശീയ പുരസ്കാരം കിട്ടിയമൂന്നു തവണത്തെക്കാളും അനായാസമായി ഇക്കുറി വീണ്ടും അത് നേടുമെന്ന് കരുതിയിരിക്കുമ്പോഴാണ് രമേശ് സിപ്പിയുടെരൂപത്തില്‍ ഇങ്ങനെയൊരു കൊലച്ചതി വരുന്നത്. മുരിക്കും കുന്നത്ത് അഹമ്മദ് ഹാജി എന്ന ഒരൊറ്റ കഥാപാത്രംമതിയായിരുന്നു മമ്മൂട്ടിക്ക് ദേശീയ പുരസ്കാരം കിട്ടാന്‍. പാലേരി മാണിക്യത്തിലെ ഒന്നിനൊന്ന് വ്യത്യസ്തമായ മൂന്ന്കഥാപാത്രങ്ങള്‍, മൂന്ന് കാലാവസ്ഥയില്‍ മൂന്ന് സാംസ്കാരികാന്തരീക്ഷത്തില്‍ മൂന്ന് സ്ത്രീകളിലൂടെ ജീവിച്ച കുട്ടിസ്രാങ്ക്, ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി മരിച്ച രാജ്യമില്ലാത്ത രാജാവായ പഴശãിരാജ, ലൌഡ് സ്പീക്കറിലെതോപ്രാംകുടിക്കാരനായ നാട്ടിന്‍പുറത്തുകാരന്‍, മാനസ്സിക സമ്മര്‍ദങ്ങളുടെ ഒരു കടല്‍ ഉള്ളിലൊതുക്കി വിങ്ങിവിങ്ങിനില്‍ക്കുന്ന കേരള കഫേയിലെ കഥാപാത്രം. അങ്ങനെ ഒറ്റവര്‍ഷം തികച്ചും വ്യത്യസ്തമായ ഒമ്പത് കഥാപാത്രങ്ങളുമായിഎത്തിയ മമ്മൂട്ടി, അമിതാഭ് ബച്ചന്റെ ഫാന്‍സി ഡ്രസ്സിനു മുമ്പില്‍ തോറ്റു പോയതല്ല. തോല്‍പ്പിക്കപ്പെട്ടതുതന്നെയാണ്. ഏതെങ്കിലും വിദേശ ജൂറിയായിരുന്നെങ്കില്‍ അങ്ങേര്പോലും ഒരുപക്ഷേ അന്തംവിട്ടുപോയേനേ ഒരു നടന്‍ ഒരു വര്‍ഷംഅവതരിപ്പിച്ച വൈവിധ്യം കണ്ട്.
ദേശീയ അവാര്‍ഡ് പ്രഖ്യാപനം ഫലത്തില്‍ ഓര്‍മിപ്പിച്ചത് കേന്ദ്ര ^ റെയില്‍വേ ബജറ്റിനെയാണ്. . അഹമ്മദ് സാഹിബ്സഹമന്ത്രിയായിട്ടും കണ്ടംചെയ്ത കോച്ചുകളും ലൊക്കടാ വണ്ടികളുമല്ലാതെ കാര്യമായൊന്നും കേരളത്തിന് കിട്ടാറില്ല. അച്ഛന്റെ ഉടുപ്പ് വെട്ടി മകന് കുപ്പായം തുന്നുന്ന പോലെ, കള്ളടിച്ച് കിറുങ്ങുമ്പോള്‍ ഒരു കഷണം ഇറച്ചി പട്ടിക്കുംഇട്ടുകൊടുക്കുന്ന കുടിയനെപ്പോലെ തമിഴനും തെലുങ്കനുമൊക്കെ ഉപയോഗിച്ച് തേഞ്ഞ ബോഗികളാണല്ലോ നമുക്കുംകിട്ടുന്നത്.
കാര്യം പറഞ്ഞു വേണ്ടത് വാങ്ങിച്ചോണ്ട് വരാനാണ് കഷ്ടപ്പെട്ട് നമ്മള്‍ കൊറേ എം.പി മാരെ അയക്കുന്നത്. പറഞ്ഞിട്ടെന്ത്കാര്യം. പാര്‍ലമെന്റില്‍ അപകടത്തിലെങ്ങാനും അഴിഞ്ഞ മുണ്ട് മുറുക്കിയുടുക്കാനായി ഒന്ന് എഴുന്നേറ്റു പോകുമോ എന്ന്പേടിച്ച് ദല്‍ഹി പിടിക്കുമ്പോള്‍ തന്നെ കാല്‍ശരായിയില്‍ കയറുന്ന, ഹിന്ദിയോ ഇംഗ്ലീഷോ അറിയാത്തതിനാല്‍ തുമ്മാന്‍പോലും പേടിക്കുന്നവരാണ് നമ്മുടെ എം.പിമാര്‍. അതേപോലെ പോയ രണ്ട് ജൂറി മെമ്പര്‍മാരും നമുക്കുണ്ടായി. ഹിന്ദിക്കാര്‍ക്ക് വാരിക്കോരി അവാര്‍ഡ് കൊടുക്കുമ്പോള്‍ അര്‍ഹതയുണ്ടായിട്ടും അത് ചോദിച്ചു വാങ്ങാന്‍ കഴിയാത്തരണ്ട് പാവങ്ങള്‍. പണ്ട് ശ്രീകുമാരന്‍ തമ്പി ജൂറി അംഗമായിരുന്നപ്പോള്‍ കണക്കു പറഞ്ഞ് വാങ്ങിയിട്ടുണ്ട് മലയാളത്തിന്.
ഇക്കുറി മികച്ച മേക്കപ്പിനുള്ള അവാര്‍ഡ് കിട്ടിയത് പാായുടെ മേക്കപ്പ്മാനാണ്. അങ്ങേര്‍ ശരിക്കും അത് അര്‍ഹിക്കുന്നു. കാരണം, അമിതാഭ് ബച്ചനെക്കാള്‍ പായില്‍ അഭിനയിച്ചത് മേക്കപ്പ്മാനാണല്ലോ. തലയില്‍ ലാറ്റക്സിന്റെ ഒരു വലിയഹെല്‍മറ്റ് വെച്ച്കെട്ടി ബച്ചനെ ഇറക്കിവിട്ടത് അയാളാണല്ലോ. ഭാവമാണ് അഭിനയത്തിന്റെ ഏറ്റവും വലിയ മാനദണ്ഡം. ഒരു ഭാവവും കാണാത്ത ഒരു മാസ്കിന്റെ ഏകഭാവത്തിന് അവാര്‍ഡ് കൊടുത്തത്ത് മണ്ടത്തരമല്ല. തീരുമാനമാണ്. പിന്നെഅജാനുബാഹുവായ ബച്ചനെ കുള്ളാക്കി മാറ്റിയെന്നത് കാമറാ ട്രിക്കാണെന്ന് അറിയാത്തവരുണ്ടോ നാട്ടില്‍. പാാപോലും 'Curious Case of Benjamin Button' എന്ന സിനിമയുടെ മോശപ്പെട്ട അനുകരണവുമായിരുന്നു.
പണ്ട് പെരുന്തച്ഛനില്‍ തിലകന്‍ കാഴ്ചവെച്ച അഭിനയ തീവ്രതയെ പുച്ഛിച്ച് തള്ളി 'അഗ്നിപഥ്' എന്ന തൊട്ടിപ്പടത്തിലെമൂന്നാംകിട അഭിനയത്തിന് ബച്ചന് ആദ്യത്തെ ദേശീയ അവാര്‍ഡ് കൊടുത്തത് മറക്കാറായിട്ടില്ല.

മുറിവാല്‍: അവാര്‍ഡ് കളിയില്‍ ഇനിയും പിടികിട്ടാത്ത ഒരു കാര്യം. ഏറ്റവും മികച്ച സിനിമക്ക് അവാര്‍ഡ്കൊടുത്തിട്ടും എന്തുകൊണ്ടാണ് അതിന്റെ സംവിധായകന്‍ മികച്ച സംവിധായകന്‍ ആകാത്തത്?
മഹദ്വചനം: ഓരോ തവണയും അവാര്‍ഡ് കമ്മിറ്റിക്കാര്‍ ആലോചിക്കുന്നത് മമ്മൂട്ടിക്ക് എങ്ങനെ അവാര്‍ഡ്കൊടുക്കാതിരിക്കാം എന്നാണ് (പണ്ടൊരിക്കല്‍ മമ്മൂട്ടിതന്നെ പറഞ്ഞത്)

3 comments:

ജസ്റ്റിന്‍ said...

അവാര്‍ഡില്‍ നാക്കുളുക്ക് ഉണ്ടെന്ന് പറയുന്നതില്‍ ഞാന്‍ പൂര്‍ണ്ണമായും യോചിക്കുന്നു. താങ്കളുടെ സരസ ശൈലിയിലുള്ള ലേഖനം വളരെ നന്നായി.

ഇഷ്ടിക ‍ said...

എന്തൊക്കെ മമ്മൂട്ടിസ്തുതി പാടിയാലും ബച്ചനോളം വരുമോ മമ്മൂട്ടി ?

umbachy said...

അക്ഷരങ്ങള്‍ അടുത്ത തിയേറ്ററില്‍നിന്ന് കടംവാങ്ങിക്കുമ്പോള്‍,
അങ്ങോര് വോട്ടു മറിച്ചു വില്‍ക്കാന്‍ ഇതെന്താ ബി.ജെ.പിയുടെ കേരള ഘടകമോ?,
മുണ്ട് മുറുക്കിയുടുക്കാനായി ഒന്ന് എഴുന്നേറ്റു പോകുമോ എന്ന് പേടിച്ച് ദല്‍ഹി പിടിക്കുമ്പോള്‍ തന്നെ കാല്‍ശരായിയില്‍ കയറുന്ന,
നിന്‍റെ ഒബ്സര്‍വേഷനുകള്‍ എപ്പോഴും എന്നെ കൌതുകപ്പെടുത്തുന്നു. മുമ്പ് ഭദ്രന്‍റെ തൊട്ടിപ്പടം കാണാന്‍ പോയ ഗതി കെട്ട രാത്രി ഓര്‍മ്മ വരുന്നു. ഡേവിസണില്‍ നിന്നും ഇറങ്ങി ഓടാന്‍ നോക്കുമ്പോ പുറത്ത് നശിച്ച മഴ, അകത്തു നശിച്ച പടം..ഉടയോനെ അന്നു നീ വിളിച്ച തെറി...ഹ.ഹ.ഹ...